പേജുകള്‍‌

Monday, July 23, 2012

മലഞ്ചെരുവിലെ തീഗോളം


നമ്മുടെ  നാട്ടിലുള്ള പഴമക്കാരുടെ നാവിലൂടെ ഒരായിരം കഥകള്‍ പ്രച്ചരിക്കാറുണ്ട്. അതില്‍നിന്നും ചില കഥകള്‍. അതും നായാട്ടുകാരും അതിഭാവുകത്വവും, പിശാചുക്കളും എല്ലാമുള്ള ചിലത്. ഇവയെല്ലാം കേട്ടുകേള്‍വികള്‍ മാത്രമാണ്.

        നിങ്ങള്‍ രാത്രി പത്തുമണിയോടടുത്ത സമയത്ത് കൂട്ടുകാരനോടോത്ത് ഒരു മലയുടെ മുകളില്‍ ഇരിക്കുന്നു. പെട്ടന്നൊരു ഈറ്റ നിങ്ങളുടെ രണ്ടു പേരുടെയും നടുക്കായി പറന്നു വന്നു കുത്തിനില്‍ക്കുന്നു. നിങ്ങള്‍ ഭയക്കും തീര്‍ച്ച. എന്നാല്‍ ആ പ്രദേശത്തു ഒരു പത്തുകിലോമീറെര്‍ ചുറ്റളവില്‍ മനുഷ്യവാസം ഇല്ല എങ്കിലോ ?  ആ പ്രദേശത്തെങ്ങും ഈറ്റയും ഇല്ലെങ്കിലോ ? . ഈ അതിഭാവുകത്വം അതാണ് ഈ കഥകളുടെ ജീവനാഡി.

 കഥപറച്ചിലിന്റെ എളുപ്പത്തിനായി പ്രഥമ പുരുഷനില്‍ തന്നെ പിടിക്കുന്നു. നായകന്‍ സുകുമാരന്‍ ചേട്ടന്‍.


           കുടിയേറ്റത്തിന്റെ  അന്തിമകാലഘട്ടം, ഞങ്ങളുടെ പ്രദേശങ്ങളെല്ലാം തന്നെ തെളിഞ്ഞു കഴിഞ്ഞു ചില മലകളും കുന്നുകളും മാത്രമേ കാടായിട്ട് അവശേഷിക്കുന്നുള്ളൂ. അവ തന്നെയും കുറ്റിക്കാടുകളും പാറക്കെട്ടുകളും ഇഞ്ച പടര്പ്പുകളും. അവയില്‍ കീരിയും മുള്ളനും മുയലും കാട്ടുകോഴിയും ആണ് നായാട്ട്  മൃഗങ്ങളായിട്ടുള്ളത്. വെട്ടുപിഴച്ചു വല്ല കേഴയും വന്നാലായി.